Tragic story of an elephant

Posted By Online Comprehensive Business Directory in India - Leadsvan LeadsVan on 11-08-2024 6:32 PM
Tragic story of an elephant
Address US

Description

ലോകത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആന. ബിഗ് മേരി' അതായിരുന്നു അവളുടെ പേര് . ഒരുപാട് ചിരിപ്പിച്ച്‌ , രസിപ്പിച്ച്‌ ഒടുവില്‍ നിസഹായായി മരണം വരിച്ചവള്‍ .

 

ടെന്നസിയിലെ എർവിൻ പട്ടണം കൊലപാതകക്കുറ്റത്തിന് മേരിയെ അറസ്റ്റുചെയ്ത് ഒരു ജനക്കൂട്ടത്തിന് മുന്നില്‍ വച്ച്‌ തൂക്കിലേറ്റാൻ എന്താകും കാരണം .1916 ല്‍ ചാർലി സ്പാർക്ക് എന്ന യാത്രാ സർക്കസിന്റെ ഭാഗമായിരുന്നു മേരി. നാലു വയസ്സുള്ളപ്പോഴാണ് സ്പാർക്കിന്റെ പിതാവ് മേരിയെ വാങ്ങിയത്. ചാർലിയും ഭാര്യ ആഡി മിച്ചലും സ്വന്തം കുട്ടിയെപ്പോലെയാണ് അവളെ വളർത്തിയത്. അവരാണ് അവള്‍ക്ക് "ബിഗ് മേരി" എന്ന് പേരിട്ടത്. അഞ്ച് ടണ്‍ ഭാരമുണ്ടായിരുന്ന ആ ഏഷ്യൻ ആന, അവരുടെ എതിരാളിയായ ബാർനം & ബെയ്‌ലിയുടെ ആനയേക്കാള്‍ മൂന്ന് ഇഞ്ച് ഉയർത്തില്‍ നിന്നു. എട്ടാം വയസ്സുമുതല്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാൻ തുടങ്ങിയതാണ് മേരി.

 

വർഷങ്ങളോളം നിരവധി കാണികളെ സ്പാർക്കിന്റെ ഷോകളിലേക്ക് അവള്‍ ആകർഷിച്ചു . തല കുലുക്കിയും, ബേസ്ബോള്‍ കളിച്ചും അവള്‍ ആളുകളെ രസിപ്പിച്ചു. വിർജീനിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് വാള്‍ട്ടർ എല്‍‌ഡ്രിഡ്ജ് എന്ന് പേരുള്ള ഒരു ഹോട്ടല്‍ ജീവനക്കാരൻ ആനകളെ നോക്കുന്ന ഒരു ജോലിക്കായി അപേക്ഷിച്ചു. പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും, സർക്കസ് കമ്ബനി എല്‍ഡ്രിഡ്ജിനെ ഒരു അണ്ടർ കീപ്പറായി നിയമിച്ചു. ആനയ്ക്ക് തീറ്റയും വെള്ളവും എത്തിച്ചു കൊടുക്കുക, അവയെ കുളിപ്പിക്കുക എന്നിവയായിരുന്നു അയാളുടെ ജോലി. വിർജീനിയയില്‍ നിന്ന് സർക്കസ് ടെന്നസിയിലെ ചെറിയ പട്ടണമായ കിംഗ്സ്‌പോർട്ടില്‍ എത്തിയിരുന്നു, ഒരു പ്രമോഷണല്‍ പ്രവർത്തനമെന്ന നിലയില്‍ സർക്കസ് പട്ടണത്തിലെ പ്രധാന തെരുവിലൂടെ പരേഡും നടത്തി.

 

കിംഗ്സ്‌പോർട്ടില്‍ വച്ച്‌ വെള്ളം കൊടുക്കാനായി എല്‍‌ഡ്രിഡ്ജ് മേരിയുടെ മുകളില്‍ ഇരുന്നു കൊണ്ട് അവളെ വെള്ളമുള്ളയിടത്തേയ്ക്ക് നടത്തിച്ചു. പോകുന്നതിനിടയില്‍ റോഡിന്റെ ഒരു വശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു തണ്ണിമത്തന്റെ കഷ്ണം എടുക്കാൻ മേരി ശ്രമിച്ചു. എന്നാല്‍ ആ പ്രവൃത്തി അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എല്‍ഡ്രിഡ്ജ് ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകള്‍ ലംഘിച്ച്‌ അവളെ തോട്ടി കൊണ്ട് അടിക്കാൻ തുടങ്ങി. അതിന്റെ അറ്റത്തുള്ള കൊളുത്തുകള്‍ അവളുടെ മാംസത്തില്‍ ആഴത്തില്‍ തുളച്ചു കയറി. മേരി കരഞ്ഞു. , തുമ്ബിക്കൈയുപയോഗിച്ച്‌ മേരി എല്‍ഡ്രിഡ്ജിനെ പിടിച്ച്‌ വായുവിലേക്ക് ഉയർത്തി തറയിലേക്ക് വലിച്ചെറിഞ്ഞു. തല ചതച്ചുകളയാൻ അവളുടെ കൂറ്റൻ കാല്‍ ഉപയോഗിക്കുന്നതിന് മുമ്ബ് മൃതദേഹം നിലത്തുവീണു അയാള്‍ തല്‍ക്ഷണം മരിച്ചു.

 

എല്‍റിഡ്ജിന്റെ അനക്കം നിലച്ചതോടെ മേരി ശാന്തയായി. മറ്റാരെയും അവള്‍ ഉപദ്രവിച്ചില്ല. കണ്ടുനിന്ന ജനം ‘കൊലയാളി ആനയെ കൊല്ലണം’ എന്ന് ആർത്തുവിളിച്ചു. മറ്റുചിലർ കൂർത്ത കമ്ബുകൊണ്ട് ആനയെ ഉപദ്രവിച്ചു. ചിലർ ആനക്ക് നേരെ കല്ലെറിഞ്ഞു. മേരിയുടെ ശരീരത്തില്‍ നിന്നും രക്തം പൊടിഞ്ഞു.. എന്നിട്ടും അവള്‍ അനങ്ങിയില്ല. പക്ഷേ ജനം ശാന്തരായില്ല. ചില പ്രാദേശികനേതാക്കള്‍ സർക്കസ് ഉടമ ചാള്‍സിനെ കണ്ടു ഭീഷണിപ്പെടുത്തി. കിംഗ്സ്‌പോർട്ട് പട്ടണം എല്‍‌ഡ്രിഡ്ജിന്റെ മരണത്തിന് നീതി തേടി. ഒരു കാഴ്ചക്കാരൻ വെടിവയ്ച്ച്‌ മേരിയെ കീഴടക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍, ആള്‍ക്കൂട്ടം കൂടുതല്‍ പ്രകോപിതരായി. ചിലർ പറഞ്ഞു ആന തന്റെ കൊമ്ബുകള്‍കൊണ്ട് കുത്തിക്കൊന്നുവെന്ന് , മറ്റുചിലർ തുമ്ബിക്കൈകൊണ്ട് തലയില്‍ അടിച്ചു കൊന്നു അങ്ങനെ പലതും പറഞ്ഞ് നടന്നു.

 

ഒടുവില്‍ "ആനയെ കൊല്ലണം" എന്ന് ജനക്കൂട്ടം ആക്രോശിച്ചു. കൗണ്ടി ജയിലിനു വെളിയില്‍ ആനയെ ചങ്ങലയ്ക്കിട്ടു. അവരെല്ലാം ഒറ്റ സ്വരത്തില്‍ അലറി, “കൊലപാതകി മേരി.” അന്ന് വൈകുന്നേരം തൊട്ടടുത്തുള്ള പട്ടണത്തില്‍ എർവിനില്‍ സ്പാർക്സിന് ഒരു ഷോ ഉണ്ടായിരുന്നു. എന്നാല്‍, മേരിയെ കൊല്ലാതെ സർക്കസ്സ് കമ്ബനിയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജനക്കൂട്ടം പറഞ്ഞു. തന്റെ പ്രിയപ്പെട്ട മേരിയെ കൊല്ലാൻ കമ്ബനിയ്ക്ക് തീരുമാനിക്കേണ്ടി വന്നു. വർഷങ്ങളായി മേരിയുമായുണ്ടായിരുന്ന വൈകാരിക ബന്ധം അറുത്തു മാറ്റാൻ കമ്ബനി ഉടമ നിർബന്ധിതനായി. തന്റെ ബിസിനസ്സിന്റെ നിലനില്‍പ്പിനായി അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നു. അദ്ദേഹം പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തീർച്ചപ്പെടുത്തി.

 

എന്നാല്‍ 10,000 പൗണ്ട് തൂക്കമുള്ള ആനയെ എങ്ങനെ വധിക്കും എന്നത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. വെടിയുണ്ടകള്‍, രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ചതയ്ക്കുക മുന്നിലെയും പിന്നിലെയും കാലുകള്‍ എതിർ ദിശകളിലേക്ക് ഓടിക്കുന്ന രണ്ട് ട്രെയിനുകളില്‍ ബന്ധിപ്പിച്ച്‌ അവളെ ജീവനോടെ മുറിക്കുക അങ്ങനെ പലവിധ പദ്ധതികളും ചർച്ച ചെയ്യപ്പെട്ടു. ഒടുവില്‍ സ്പാർക്സ് മേരിയെ തൂക്കിലേറ്റാൻ തീരുമാനിച്ചു. ഇതോടെ അവളുടെ അന്ത്യം കാണാൻ കാത്തിരിക്കുന്ന പട്ടണത്തിന് തൃപ്തിയായി. അടുത്ത ദിവസം, കമ്ബനി എർവിൻ പട്ടണത്തില്‍ പ്രവേശിച്ചു. റെയില്‍‌വേ പാതകളില്‍ നിർത്തിയിട്ടിരുന്ന 100 ടണ്‍ ക്രെയിനില്‍ അവളെ കെട്ടിത്തൂക്കാൻ തീരുമാനമായി. ഒന്നും അറിയാതെ മേരി "തൂക്കുമരത്തിലേക്ക്" നടന്നു. സൗജന്യമായി ആ കാഴ്ച്ച കാണാൻ ആളുകളും എത്തി .അവള്‍ പതിവ് പോലെ കാണികളെ അഭിവാദ്യം ചെയ്തു. അവിടെ വച്ച്‌ സർക്കസ് ജീവനക്കാർ അവളുടെ കഴുത്തില്‍ ഒരു ചങ്ങല ഘടിപ്പിച്ചു. ചങ്ങളുടെ മറ്റേഭാഗം ക്രെയിനിലും ഘടിപ്പിച്ചു. ചങ്ങല അവളെ വായുവിലേക്ക് ഉയർത്തി.

 

എന്നാല്‍, അഞ്ചടി ഉയർന്നപ്പോഴേക്കും ചങ്ങല പൊട്ടി. ആന നിലത്തു വീഴുകയും ഇടുപ്പ് തകരുകയും ചെയ്തു. അവള്‍ വേദനയോടെ കിടക്കുമ്ബോള്‍ സർക്കസ് ജോലിക്കാർ അവളുടെ കഴുത്തില്‍ രണ്ടാമത്തെ ചങ്ങല കെട്ടി. എന്നിട്ട് ഒരിക്കല്‍ കൂടി വായുവില്‍ ഉയർത്തി. അവള്‍ വേദന കൊണ്ട് പിടഞ്ഞു, പരാക്രമങ്ങള്‍ കാണിച്ചു. ഒടുവില്‍ ആ ശരീരം അനക്കമറ്റു. 30 മിനിറ്റ് അവള്‍ തൂക്കില്‍ തന്നെ കിടന്നു. അതിന് ശേഷം വൈദ്യൻ അവള്‍ മരിച്ചുവെന്ന് പ്രഖ്യാപിക്കുകയും ജീവനക്കാർ മേരിയെ നിലത്തിറക്കുകയും ചെയ്തു തൊട്ടടുത്ത് തന്നെ മേരിയേ കുഴിച്ചിട്ടു.

 

Tags: tragic story of an elephant, tragic story, stories

For more information, please Click Here

Related Blogs

Ratings & Review

Uh oh! We couldn't find any review for this listing.
Post Review
Blogs Search

Recently Added Blogs

Revolutionize Your Worksite with a Portable Light Tower Lighting Solution

When it comes to ensuring safety and productivity on worksites, having reliable and powerful lighting is essential. Battery light towers offer an innovative solution that combines portability,...

Unlocking Business Opportunities: A Deep Dive into Leadsvan, India’s Premier Online Directory

Introduction: Leadsvan.com is more than just a directory; it’s a gateway to success for local businesses across India. In this article, we’ll explore how Leadsvan revolutionizes the way...

“Unlocking Wellness: Essential Tips and Effective Exercises for a Healthier You”

  Certainly! Let’s dive into some essential health and fitness tips, along with a selection of effective exercises that can help you stay in shape. Remember, consistency is key!   Health and...